Saturday, September 22, 2018

നിങ്ങൾക്കെന്നെ
വേണ്ടാത്ത
നിമിഷങ്ങളുടെ
പാട്ടുകൾ
എനിക്കും വേണ്ട.

എനിക്കമ്പും
അസ്ത്രങ്ങളുമുണ്ട്.

ഈർക്കിലിൽ
കുത്തിയൊക്കെയും
തുരു തുരാ
മാനത്തേക്കയക്കും.

മഴവിൽ പോൽ
വളഞ്ഞു
ഞാൻ
വിറ കൊണ്ട്
വീഴും
കിടക്ക മേൽ,
ഒരു കിളിക്കുഞ്ഞിൻ
കൂടു പോൽ.

കിളി മുട്ടകൾക്കൊപ്പം
ചൂട് പറ്റി കിടക്കും

അതിൻ
നെഞ്ചിൻ
കുടുക്കഴിച്ചതിൽ
സ്നേഹം നിറയ്ക്കും.

കിളികൾ പഠിക്കട്ടെ.

ഈരേഴു
പതിന്നാലു
ലോകങ്ങളുമൊഴിച്ചവിടെ,

നമ്മളൊന്നിച്ചുള്ള രാജ്യം
വരേണമേയെന്ന് കാണും
മുട്ടകൾക്കുളളിലെ
കിളിക്കണ്ണിൽ,

കൃത്യം

നീയയച്ചയാ
ഇർക്കിലിൻ തുമ്പ്
തറച്ചു പോയല്ലോയവിടെ തന്നെ,

പാട്ടിന്റെ രാജാവേ.

റാണിക്കെന്നും
കിളിയുടെ
ഹൃദയമാണ്,

സ്നേഹത്തെ കുറിച്ച്
പാടുമ്പോ
അവൾ
കുരുടിയുമാണ്.

No comments:

Post a Comment