Monday, August 27, 2018

കഴുത്തുകൾ

പിണഞ്ഞു പോയ

പൂമരങ്ങൾ.

അവർ തങ്ങളിൽ പ്രേമത്തിലാണ്.

ഇലകളിൽ നിന്ന്

വെളിച്ചത്തിന്റ

കുണുക്കുകൾ

ഇറ്റു വീണിരുന്നു.

വെയിൽ വിളഞ്ഞ്

പൊട്ടു പോൽ

മറുകുള്ള

ആൺമരത്തെ

അമ്പോ യെൻ

കാതൽപ്പറവേയെന്ന് വിളിച്ചതും

ദാന്നതിലൂടെയിതിലൂടെ

അവളിലൂടടർന്നടർന്ന്,

അവന്റെ

പിൻകഴുത്തിലെത്തി

ഇതൾ കാട്ടി

കൊമ്പു കുലുക്കുന്നു,

ഇപ്പോ നിൽക്കുന്നിടത്ത് നിന്ന്

ഒന്ന് അഴിച്ച് മാറ്റി കെട്ടെട്ടെ.

ചില്ലകൾക്കിടയിൽ

നിശ്ചലതയിൽ

കൊത്തിവച്ച

മരത്തിൻ

തുമ്പത്തേക്ക്.

മരത്തിൻ നെഞ്ചകം

ഒന്നുയർന്നു താഴ്ന്നു.

അതെ. അത് കണ്ടതാണ്.


No comments:

Post a Comment