Monday, August 27, 2018

ടെറസ്സിപ്പോ
പാടവരമ്പാണേ.

ഇലയിൽ
ശൂന്യാകാശവുമായി
ഒരു പെണ്ണ് അവിടിരുന്നു.

അവൾ ജിലേബിക്ക് കൊതിച്ചു.

അവളുടെ ദേഹത്തെവിടെ തൊട്ടാലും
ജിലേബി എന്ന പാട്ട് മാത്രമേ കേട്ടതുള്ളൂ.

ഒരു യായാവരൻ
ഞാൻ ഗന്ധർവ്വനെ പോലെ
അവളിലേക്ക് പറന്നിറങ്ങി.

അയാളുടെ
ഇടത്തേ കൈയ്യിൽ
പരാശക്തി പോലൊരുത്തി
ഗിത്താർ വായിക്കുന്നുണ്ടായിരുന്നു.

ആ കൊമ്പൻ സ്രാവിന്റ
അണ്ണാക്കിൽ നിന്ന്
ചില മധുരമുള്ള പാട്ടുകളെടുത്തു.

ആ പാട്ടുകളെ കാലിൽ കെട്ടി നോക്കി.

അവർ തള്ളിയിട്ടതോ
ഞാൻ ചാടിയതോയറീല,

അമ്പമ്പോ.
ജിലബികളുടെ
കുന്നിലേക്ക്.

ഞാനും
ചന്ദ്രതാരാദികളും
വീണു കിടക്കുന്നു.

മധുരം എന്ന വാക്കിൽ
ഞങ്ങൾ
ഓടിക്കളിച്ചോണ്ടിരുന്നു.

No comments:

Post a Comment