Tuesday, April 9, 2019

പച്ചമുളകളിൽ പൂ വിടരുന്നതും
കൊഴിയുന്നതും
കണ്ടിട്ടുണ്ടോ മെഹ്റൂ ?
മുളയരികൾ നിറഞ്ഞ
ഉസ്കൂളിന്
പുറക് വശം
പരമേശ്വരൻ
മെഹ്റൂന് കാട്ടി കൊടുത്തു.
സസ്യങ്ങളുടെ പേരുകൾ
ഓർത്തെടുത്ത്
അവർ ആ പുൽകാടിൽ മേഞ്ഞു.
തീർത്തും പരിചിതത്തോടെ
പരമേശ്വരൻ
ഊഷ്മളതയെ
അവളുടെ കവിളിലേക്കൂതി..
ഒരു പരാദം പോൽ
അവന്റെ വിരലുകൾ
അവളുടെ ബ്ലൗസ്സിൻ
കുടുക്കുകളിലേക്ക്
പറന്നു.
ബ്ലൗസ്ലിനുളളിൽ നിന്ന്
മദം പൂണ്ട
രണ്ടു കാളക്കൂറ്റന്മാർ
പുൽകാടിനെ
അധീകരിച്ച് കൊണ്ട് ചിതറിയോടി.
പൊന്നരിപൂവേ
നീയൊച്ചയിടല്ലേന്ന്
മെഹ്റുവിൻ
വാ മുറുക്കി.
പരമേശ്വരന്റെ
തുമ്പകൾ
പിഴുതെറിഞ്ഞ
മെഹ്റുവിൻ പിരാന്തുകൾ
പച്ചമുളകൾക്ക് മീതേ
വളരാൻ തൊടങ്ങി.

No comments:

Post a Comment