ഭൂപ്രകൃതി വിപത്തുകളെന്നാലെന്ത് എന്ന
തലകെട്ടിൽ പ്രബന്ധം
എഴുതുകയായിരുന്ന
എന്റെ കൈപ്പത്തിയിൽ നിന്നും
കൊടുങ്കാറ്റും, മഹാമാരിയും,
യുദ്ധവും, ഭൂകമ്പവും,അഗ്നിയും
പാവവേഷങ്ങളായിറങ്ങി വരുന്നു.
അവർ എന്നെ തന്നെ നോക്കി നിന്നു,
ഞാൻ എന്നെ തന്നെ നോക്കി നിന്നു,
പറക്കുന്ന പട്ടങ്ങൾ
അത് പറത്തുന്ന കുട്ടികളെ
നോക്കുന്ന പോലെ.
എന്റെ വിരലുകളാണ്
അതാവിഷ്കരിക്കുന്നതെന്ന്‍
അവര്‍ക്കറിയില്ലെങ്കിലും
നിങ്ങള്‍ക്കറിയില്ലെങ്കിലും
എനിക്കറിയില്ലെങ്കിലും
അവര്‍ക്കറിയാം
നിങ്ങള്‍ക്കറിയാം
എനിക്കുമറിയാം
നിങ്ങളുടെ/എന്റെ
സിമുലേഷനുകളിൽ
മരങ്ങൾ ഇളകാൻ
കടൽ ഇരമ്പാൻ
കൊടിയ കാറ്റ് വീശാൻ
നഗരങ്ങൾ കത്താൻ
തീവണ്ടി കുലുങ്ങാൻ
ബോംബുകൾ ചിതറാൻ
കാത്തുകിടക്കയാണ്
പ്രകൃതി.
കഠിനമായ ബട്ടണിൽ
ലളിതമായ ഒരു അമര്‍ത്തൽ സദാ ഉണ്ട്
(ഭും..!!! എന്നത് കേള്‍പ്പിക്കും)
സ്കൂൾക്കുട്ടികളെ
ചിത്രങ്ങൾ കാണിച്ച്
പേരു പറയിക്കുന്നത് പോലെ
ഓരോ ദുരന്ത നഗരങ്ങളും നിലവിളികളും
എന്നെ കൊണ്ടു വിളിച്ചു പറയിക്കും.
എന്നാൽ
നിസ്സഹായതയുടെ
ജിയോഗ്രഫിക് ചാനലിൽ
കരുണയുടെ
കാർട്ടൂൺ നെറ്റ് വർക്കിലേയ്ക്ക്
എന്നെ ഉടനടി മാറ്റുകയാണവൾ ചെയ്തത്.
എത്ര വഴക്കടിച്ചിട്ടും,
ടോമിനെന്താ
ജെറിയെ ഇത്രയിഷ്ടം.?!
thats quite a sci-fi poem
ReplyDeleteOlichottangalkku shesham...!
ReplyDeleteManoharam, Ashamsakal...!!!