Wednesday, April 9, 2014

മരഞ്ചാടി

മരത്തണലിൽ ഉറങ്ങിപ്പോയ 
തടാകത്തിൽ നിന്ന്

തത്തകളുടെ നിഴലുകളെ
ഒളിച്ചുകടത്തിക്കൊണ്ടിരിക്കുന്നു,

ചില്ലകൾ

എറിഞ്ഞ കല്ലുകളെ,
അവ മുറിച്ചിതെത്രെ ഓളങ്ങളെ,
എണ്ണി തിട്ടപ്പെടുത്തിക്കഴിഞ്ഞനേരം,
ചേക്കേറി മരമൊരുപാടായി

നിറഞ്ഞിരിക്കുന്നു

തടാകം ബുദ്ധനായി കണ്ണുപൂട്ടിയിരുന്നില്ല
തൊപ്പിക്കാരന്റെ കഥയിലിറങ്ങി
ഗംഭീരമായി,
സാകൂതം ചില്ലകളും കുലുങ്ങി.

മരത്തിനും

തടാകത്തിനും  
പച്ചകൾ 
ഒരുപോലെ പകുത്ത്
തത്തകൾ പൊഴിഞ്ഞു വീഴുന്നു,

ഒന്നു സംഭവിക്കാത്ത മട്ടിൽ

വീണ്ടും ഉറങ്ങാൻ തുടങ്ങുന്ന
തടാകത്തിനെ മീതെ
പഴുത്തയിലയിലേയ്ക്ക്ച്ചാടി കിടന്ന് 
മരഞ്ചാടിയൊരുവൻ

വേണു വായിച്ച് കളിക്കുന്നു,


ലോകത്തിൽ ഒഴുകാൻ / ലോകത്തെ ഒഴുക്കാൻ.







2 comments:

  1. ഇഷ്ടം! :)

    കഴിയുമെങ്കിൽ ഈ word verification ഒന്നൊഴിവാക്കൂ...:)

    ReplyDelete