Friday, January 2, 2015

വലിച്ചു നീട്ടാവുന്ന വൃത്തങ്ങൾ


സുഖമാണ്‌” എന്ന് പറത്തിവിട്ട വിമാനം
അദൃശ്യമായിപ്പോയിരിക്കുന്നു.

ദൂരൂഹതയുടെ ആകാംക്ഷയോ 
ദൂരൂഹതയുടെ ഏകാന്തതയോ
ദൂരൂഹതയുടെ മിണ്ടാത്തതയോയായി
എപ്പോള്‍ വേണമെങ്കിലുമത്‌ തിരിച്ചു വന്നേക്കാം.

(ഇടറി വീണിട്ടില്ല / വീഴില്ല എന്നൊരു മൂങ്ങ എന്റെ മരത്തില്‍ മുറുകെ പിടിച്ചിരിക്കുന്നു)

ഈ മൂങ്ങ കുറച്ച് മുൻപ് വരെ
കരുതലോടെ വിത്തിറക്കിയിട്ടും
പൊന്തിവരാത്ത 
പച്ച നോക്കി
തണുത്തുപ്പോയ 
തോട്ടക്കാരിയായിരുന്നു,

വിഷമിക്കണ്ട,
ആകാശമുണ്ട് എന്നൊരു 
അലച്ചിലിന്റെ 
കടൽക്കാക്ക
അവൾക്ക് 
പാറ്റിക്കൊടുക്കുന്നു.

ഇപ്പോൾ
അവൾക്ക് മീതേ 
അതിരില്ലാത്ത കാക്കകൾ.

ഷീ ഈസ് യെഗൈൻ ഡക്ക്” 
എന്ന കൊഞ്ഞാനാരവത്തിൽ
കുത്തിവയ്ക്കുന്ന
വിശേഷാൽ തൂവലിൽ 
തുഴയുന്ന 
തണ്ടനയ്പ്പ് 
കേൾക്കും.

അതില്‍
കാടിന്റെ സംഗീതത്തിന്റെ 
നീളമളക്കാൻ പോയ
അംഗുലപ്പുഴുവിനെ കാണും

എന്റെ വരകള്‍ 
വട്ടം വിട്ടുപോവുന്നില്ല

അത് വച്ചാണ്‌ ഞാനീ ലോകത്തിനെയല്ലാം വരയ്ക്കുന്നത്.


സുഖമാണ്‌ എന്ന വിമാനം/ 
അതുറപ്പിക്കുന്ന മൂങ്ങ/ 
അവൾ കാണാത്ത പച്ച/ 
അവളെ പാറ്റിയ കാക്ക/ 
അവർ കുത്തിയ തൂവല്‍

ഇതെല്ലാം 
എന്നെ ചുറ്റി നില്‍ക്കുന്ന
മറ്റൊരു മറ്റൊരു സന്ദർഭങ്ങളാണ്‌,

ഞാനാണ്.

No comments:

Post a Comment