Sunday, June 9, 2019

നിത്യം വന്നിരിക്കും
കൊറ്റിക്കും
കുളത്തിനുമിടയിലുദിച്ചൂ
പുതിയ ഭാഷ,
പറഞ്ഞു തീർത്തൂ
അവരുടെ ആധികൾ,
ചുറ്റിപിണഞ്ഞൂ
സ്നേഹം വന്ന പോൽ.
കൊറ്റിയുടെ
തൊലിയിൽ പറ്റിയ കുളം
വയലുകൾക്ക് മീതെ
ആർത്തിയോടെ പറന്നു.
കൊത്തിയ പാടുകളിൽ
ആഴങ്ങളിൽ
കുടുങ്ങി കിടക്കാനാവും വിധം
കൊറ്റിയുടെ ചിറകടികൾ
കുളത്തിന്റെയുള്ളിലേക്ക്
ആണ്ടു കിടന്നു.
കുളമിപ്പോൾ
കൊറ്റി ഇനിയും വരുമോ
എന്ന ഒറ്റക്കാൽ തപസ്സിലാണ്.

No comments:

Post a Comment