Wednesday, December 4, 2013

കരച്ചിലുകള്‍ , ജനലുകള്‍ ..

ഒറ്റശ്വാസത്തിന്റെ
ഉള്ളിലെടുപ്പിൽ
ഉച്ചി തൊട്ട് ഉപ്പൂറ്റി വരെ
നീ തഴുകിയ ഇടങ്ങളില്ലെല്ലാം
ഓരോ ജനാലകളുണ്ടാവുന്നു..
ഓരോ ജനാലകളിൽ നിന്നും
ഓരോ ഞാൻ എത്തിനോക്കുന്നു.
ഒരുപാടു നാളുകൾക്ക് ശേഷം
കണ്ടുമുട്ടുന്നത് പോലെ
എന്റെ സുഖത്തെ കുറിച്ചന്വേഷിക്കുന്നു..
നിരന്തരം കരയുന്ന സ്ത്രീയായി
ഞാൻ മാറിയതായി
നീയറിയുമ്പോൾ,
മരണം നിശ്ചിതമായ ഒരുവന്റെ
ജീവിതത്തിലേയ്ക്കുള്ള
വയ്ക്കോൽ തുണ്ടോളം
സാദ്ധ്യത പോലെ
പല പല ഞാനുകൾ
ജനലുകളില്‍ ഉയിരെടടുക്കുന്നു,
അതിങ്ങളാണ് കരച്ചിലുകളെ
ആദ്യം കേള്‍ക്കുന്നത്,
അത് പണിതവനെ സ്നേഹിക്കുന്നത് ..

ജനൽക്കാലങ്ങളിൽ,
നീ
ഒന്നാന്തരം
മരയാശാരിയാണെന്നറികെ
ഒറ്റയ്ക്കായ എന്നെ
നീ ഇനിയും തഴുകുമോ?

No comments:

Post a Comment