Friday, November 30, 2018

ആ രാത്രിക്ക് മീതേ
ഒരാൽമരം.

താഴെ

താഴിട്ട് പൂട്ടിട്ട
ഹൃദയവുമായി
രണ്ടു പേരിരുന്നു.

താക്കോൽ
ഒരു പൂമ്പാറ്റയുടെ രൂപത്തിൽ
മേഘങ്ങൾ വീഴുന്ന
പുഴക്കരയിലെ വീടിന് മണം
തുറന്നു കൊടുക്കുകയായിരുന്നു.

അങ്ങനെയിരിക്കെ
അവർക്കെങ്ങനെ
സ്നേഹിക്കാനാവും.

ആ രാത്രി
ലക്ഷോപലക്ഷം
പക്ഷികൾ ചേക്കേറിയത്
ആൽമരത്തിലായിരുന്നില്ല,

സ്നേഹത്തിനായി
ഉച്ചത്തിൽ
കരയാനറിയുന്നവളുടെ
കാടുംപടർപ്പിനിടയിൽ കാണാൻ പറ്റാത്ത
ചുവന്ന കാട്ടുപ്പഴം പോലെയുള്ള
കരളിലേക്കാണ്.

കൊത്തി കൊത്തി കരളിൽ കേറി കൊത്തി കൊത്തി...

No comments:

Post a Comment