Friday, November 30, 2018

ആൽമരത്തിൻ
ചില്ലയിലിരിക്കും
വൈകുന്നേരമ്പലപ്പാട്ട് പോൽ
നിന്നിലയിലേക്ക്
പ്രേമോദ്രുത ചാട്ടമായിരുന്നുയത്, എന്റേത്.
ഇലകളിലിരുത്തി
എന്നെയാടിയുലച്ചുപോയതിൻ
ചാഞ്ചാട്ടം കണ്ടുവോ.
നിന്റെ വാക്കു വിശ്വസിക്കും
ത്രസിക്കുമെന്നിലകളെ,
എനിക്കതിൻ പാട്ട്
നിർത്താനാവുന്നില്ല.
അതിന്റെ സ്വിച്ച്
കടലുളള മുറിയുടെ
തിരകൾ കൊണ്ടു പോയി.
എന്റെ എകാന്തത
കടലുളള മുറിക്കൊപ്പം
പോയി കാണണം.
ഒറ്റക്കിരിക്കാനിപ്പോ
എകാന്തതയുമില്ലാ.
എന്റെ മണ്ണും വിണ്ണും തിന്നും
അഖോരിയനേ
നീ നോക്ക്.
ഞാൻ പാതിയിൽ തീർന്നു പോകും
നിങ്ങളുടെ വല്യ വായിൽ പാടും
കേവലമൊരു പാട്ട്.
നിങ്ങളത് കണ്ടേക്കില്ല. പക്ഷേ അറിയുമൊരിക്കൽ.
ഉടൽനീളം
ഞാൻ
നിങ്ങളുടെ പാട്ടുകൾ കോർത്തൊരു
കുരുത്തോലുത്സവമെന്ന്.

No comments:

Post a Comment