സീത
തീക്കനല്‍ക്കുന്ന്‍
പിളര്‍ന്നു വരണം
മണ്ണിനുള്ളിലെ
ദേവതാജീവിതം
പുറത്തെടുക്കണം
വിരഹവിഷാദം
നിരന്തരം
നിന്നെ
അമ്പെയ്യുമ്പോൾ
ഞാൻ എല്ലാം
അതിജീവിച്ചിരിക്കുന്നു.
അഹല്യ
ശിലാമൗനത്തിൽ
ഒതുക്കിനിർത്തിയ
എന്റെ ഗതി
പാറക്കറുപ്പിൽ
ഇരുളടഞ്ഞുപോയ
എന്റെ ഹരം
നിന്റെ പാത്രത്തിലെ
പരുക്കൻ രോഷജലം
ഞാനിതാ വീട്ടി വറ്റിച്ചിരിക്കുന്നു.
പാഞ്ചാലി
കാവലാളും ഒറ്റുകാരുമായ
അഞ്ച്-അമ്പട-വീര-ഭീരുക്കളെ
നിങ്ങളെ ഞാൻ മുറുക്കി തുപ്പുന്നു,
കുലുക്കിച്ചുമന്നതും/ കുലുക്കിക്കളഞ്ഞതും നിര്‍ത്താമോ?
അഞ്ചുതുടകളിൽ മാറിമാറിയിരുന്നുള്ള
ആനന്ദബലികൊടുക്കലിൽ
എന്റെ കൂട്ട് ഞാൻ തന്നെ മുറിച്ചിരിക്കുന്നു.
ഗാന്ധാരി
കറുത്തതുണി വലിച്ചെറിയുന്നു,
കാണാതെയനങ്ങാതെ
തുല്യരായിരുന്നില്ലേ..
ലോക പുതുമകൾ
കാല പെരുമകൾ
കാഴ്ച തുറന്നു
കാണട്ടെയിനി.
കുന്തി
കൗതുകത്തിനു വിളിച്ചു.
പെട്ടിയിലൊഴുക്കി
ഭയം കളഞ്ഞു.
പരിഭ്രമ-ഭ്രമങ്ങളാൽ
എന്നെ നിയന്ത്രിക്കുന്ന
ഏതു സൂര്യതമ്പ്രാനു നേരെയും
ജനലടയ്ക്കും ഞാൻ.
No comments:
Post a Comment