Sunday, July 1, 2018

വാഴപ്പോള
കൊണ്ടുണ്ടാക്കിയ
പാവക്കുട്ടി
നിർത്താതെ
പാടിക്കൊണ്ടിരിക്കുന്നു.

അതിന്റെ
കണ്ണിലെ നീല
ഇറ്റിറ്റ്.

അതിപ്പോ
ഒരു മരത്തിന്റെ
അകലെയുള്ള
നിഴലിന്റെ പിറകിൽ
ഒളിച്ചാണ്
നിൽക്കുന്നത്.

നിഴൽ നിറച്ചും
നീലപ്പഴങ്ങളാണ്.

മരം ശേഖരിച്ചു വച്ച
അവളുടെ കരച്ചിലുകളാണ്.

ആ മരം.

അതിന് ഒരു അപരിചിത മനുഷ്യന്റെ ഉടലായിരുന്നു.

അതും ഒരു തോന്നലായിരുന്നു.

നിരാലംബയാകുന്ന നീല.

No comments:

Post a Comment