Sunday, July 1, 2018

കാട്ടുവള്ളികളേ
ഒന്നഴിച്ച് വിടുമോ.

അയാളിൽ
കുരുക്കിയിട്ടിരിക്കുന്ന
ആ പൂങ്കുല.

ഹൃദയമെന്ന്
ഞാനതിനെ
വിളിക്കാറുണ്ടെങ്കിലും.

അയാളിപ്പോ നിശബ്ദതയുടെ കാട്.

അന്തരംഗത്തിൽ
ബ്രഹ്മാണ്ഡ ശബ്ദമുണ്ടാക്കുന്ന
നിശബ്ദതയാണത്.

എനിക്കുള്ള
ശ്വാസം
ആ കാട്ടിൽ
ചിറകിട്ടടിക്കുന്നു.

ഞാൻ
സഹസ്രകോടിയിതളുകളഴിഞ്ഞഴിഞ്ഞതിൻ
കൂമ്പാരത്തിലിരിക്കുന്ന
മനശാന്തിയില്ലാത്ത
ചെമ്പക ശോകപ്പൂവിൻ തണ്ട്.

അയാൾ പോയ
വഴിയിൽ
ഒരുകാടിഴിഞ്ഞ് പോയ പാട്.

No comments:

Post a Comment