Friday, July 27, 2018

കപ്പത്തണ്ടിൽ
എന്നെ വായിച്ച വാദ്യോപകാരാ,

കോളാമ്പിപ്പൂ തൊണ്ടയുള്ളവനേ..

നിന്റെ താടിയിൽ
കടുവയുണ്ട്,
സൂക്ഷിച്ചോളൂ പറഞ്ഞവനേ

കിളികളെ കണ്ടു ഞാൻ.

കോടാനുകോടി കിളികളെ കണ്ടു ഞാൻ

അലകടലല കിളികൾ.. മഞ്ഞുപഞ്ഞിക്കിളികൾ ..

നിനക്കിനി പോകാം,

അതിനിരിക്കാനുള്ള കാടിനി കേവലം എന്റെ കൈയ്യിൽ.

No comments:

Post a Comment