Friday, July 20, 2018

ഒരു കാറ്റുമനക്കാതെ
ഓർമ്മകളെ
ശവം കണക്കെ
പൊതിഞ്ഞു
കൊണ്ടോവുന്ന
കെട്ടുവള്ളമേ,

വേദനിക്കുന്നവളുടെ
നിഴൽ ഒഴുക്കുന്ന ആകാശമേ,
നെടുനീളൻ നീല ടാർപ്പാളമേ..

കാണിച്ചു കൊടുക്കരുത്

ചന്ദ്രതാരാദികളഴിഞ്ഞു വീണ
എന്റെ മുടിക്കെട്ടിനെ.

ഖേദം പിടിച്ച
എന്റെ പുള്ളിക്കുയിലഴിച്ചു വിട്ട ശോകങ്ങളെ.

എന്റെ മരണമൊരു

ജലത്തിലും
ദഹിക്കാതെ
ഒരാകാശത്തിലും
മുങ്ങാതെ

ചിത്തഭ്രമം പിടിച്ച
കെട്ടുവള്ളമായി
വഴിപിഴച്ചലയട്ടെ..

No comments:

Post a Comment