Friday, July 20, 2018

കിഴക്കണാംതൂക്കായി
ആടുന്നു
പുളിമരത്തിൽ
ഒരു പുഴ.

ഒരോ ഇലയും
തോണികൾ.

ഞാനതിൽ വച്ച
എന്റെ വില പിടിച്ച വീടുകൾ.
സ്നേഹം കൊണ്ടാണേ.

വീടുകൾക്കിടയിലെ
ഊടുവഴികളിൽ നിന്ന്
എന്റെ ജനാലകളിലേക്ക്
വേദനകൾ
പുളിയുറുമ്പുകളെ
കയറ്റിയക്കുന്നു.

ഒരോ ഉറുമ്പിലും
ഒരോ പാട്ടിന്റെ
കുത്തലുകൾ.

പുളിമരമേ
അത് കേട്ടൊന്നും
നീ പൊഴിഞ്ഞേക്കരുത്.

തീരത്തിരിക്കുന്ന
ഞാൻ പിന്നെന്തിനാണ്.

No comments:

Post a Comment