Friday, July 27, 2018

വിങ്ങി പൊട്ടിയ

തൂക്കണാം കുരുവി

ഒരുമ്മയെ

കൊക്കിൽ കോർത്താണാ

മരത്തിൽ വന്നിരുന്നത്.

അത്രയും സൂക്ഷമമായി

അത് കൊക്കിൽ സൂക്ഷിച്ചു വച്ചു.

മിണ്ടിയാലോ,

ആയുമ്മ നിലത്ത് വീഴില്ലേ.

പാടിയാലോ,

ആയുമ്മ നിലത്ത് പോവില്ലേ.

കരഞ്ഞാലോ,

ആയുമ്മയൊലിച്ചുപോവില്ലേ...

കുരുവി എന്തെക്കയോ സഹിക്കുന്നുണ്ട്.

ഉമ്മകൾ

ചുവന്ന കാട്ടുപഴങ്ങൾ പോലെ

തൂങ്ങിയാടി..

താഴെ,

മടിക്കുമ്പിളിൽ

ഇതൊക്കെ വാരി കൊണ്ടോവ്വാം

എന്നിരിക്കുന്നവളുടെ

ഇരുവശത്തും

തുടകളുടെ

കുടുക്കുകളഴിഞ്ഞ്

ചിറകുകൾ

ഒരു പക്ഷി പോൽ

തൂക്കണാം കുരിവിയുമ്മയായി

കിഴക്കണാംതൂക്കായി

ആടുന്നു

No comments:

Post a Comment