Wednesday, May 9, 2018


പയ്യിനെ മേയ്ക്കാതെ
ഏറെ കാലത്തിന് ശേഷം
ഞാനൊരിരിപ്പിരുന്നു.

ചായിപ്പിലന്നുതിർന്നു വീണ
പൂക്കെട്ടുകളേ
പരുത്തി പിണ്ണാക്കിന്റെ
ചാക്കുകെട്ടിനരികി-
ലുലഞ്ഞ
പൂവനികളേ.

പലപ്പഴും
നിങ്ങളെന്നെ
വഴി തെറ്റിക്കാറുണ്ട്.

അതോര്‍ത്തീയിരുപ്പിരുന്നാ 
എന്റെ ഉലകം
കയറു പൊട്ടിച്ചോടും.

അപ്പൊ തന്നെ മഴയെത്തും..
ഞാന്‍ ഒറ്റക്കാവും.

എനിക്കല്ലെങ്കിലും
അവരെ ഉണ്ടാവൂ,

കുറച്ചധികം
പരിപാലിക്കേണ്ടിയിരിക്കുന്നു 
ഞാനവരെ.

അടുത്ത വളവില്‍
ജീവിതത്തെ
മാറ്റിമറിക്കാന്‍ തക്ക
ഒന്നുമില്ലെന്ന്
തിരിച്ചറിഞ്ഞ്

നില്‍ക്കുന്നു.

നേരമിതെത്ര
കഴിഞ്ഞിതെത്തിയില്ല
മച്ചിങ്ങയിൽ പുറപ്പെട്ട
എന്റെ രഥം

ഓ.. നിനക്കിപ്പോൾ
ഞാന്‍ നനഞ്ഞാലെന്ത്
നനഞ്ഞില്ലങ്കിലെന്ത്..

പതിഞ്ഞ
താളത്തിലലിഞ്ഞത്
മറന്ന്

അലഞ്ഞു തിരിഞ്ഞ
ഒരു പുല്‍ച്ചാടി
ഓടിക്കുന്ന
വണ്ടിയില്‍
ഞാന്‍
കയറുന്നു.

എന്റെ കൊമ്പുകളെ
കുലുക്കുകയും
വേരോടെയാണ്‌
പിഴുതുകയും ചെയ്യുന്നു,

ഞാൻ ഊരിവീഴുന്ന ശബ്ദം.



No comments:

Post a Comment