Tuesday, May 29, 2018

സാമ്പ്രാണി കുഴലിലൂടെ
അവൾ കണ്ട വഴികൾ
മാത്രമായിരുന്നു
ശരിക്കുള്ള വഴികൾ.

വരാന്തയ്ക്കൽ തിണ്ടിലും
കിണറ്റിൻപ്പടിയിലും
പഴചക്കച്ചോട്ടിലും
ആട്ടുക്കല്ലിനറ്റത്തും
നിന്നൊക്കെ.

അതു വഴി 
അവളിറങ്ങിയോടിയതെന്നോയന്നുതന്നെ
ആരുമാരുമറിഞ്ഞതുമില്ല.

അവളെയിങ്ങെത്തിക്കാൻ
തലയിട്ട് നോക്കുന്ന
ഉലകമേ,

കാട്ടികൊടുക്കരുതവളെ.

No comments:

Post a Comment